ശബരിമല സ്വർണക്കൊള്ള; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കായി പത്‌മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും.

By Senior Reporter, Malabar News
sabarimala gold plating
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് അറസ്‌റ്റിലായ എ. പത്‌മകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ശബരിമലയിൽ സ്‌പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണിക്കൃഷ്‌ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്‌മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്താൻ തിങ്കളാഴ്‌ച പത്‌മകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം ആറൻമുളയിലെ പത്‌മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

പത്‌മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർധരാത്രിയോടെയാണ്. ഉച്ചയ്‌ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കായി പത്‌മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും.

കട്ടിളപ്പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിവിധ സ്‌ഥലങ്ങളിൽ പൂജ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടൻ ജയറാം അടക്കമുള്ളവരെയും ചോദ്യം ചെയ്‌തേക്കും. കട്ടിളപ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാരും ആവശ്യപ്പെട്ടെന്ന പത്‌മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്.

Most Read| ആഭ്യന്തരം കൈവിട്ട് നിതീഷ് കുമാർ; ബിഹാറിൽ നിർണായക വകുപ്പുമാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE