മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ളീപ്പർ ബസ് അപകടത്തിൽപ്പെട്ട് നാലുമരണം. മരിച്ച നാലുപേരും മലയാളികളാണ്. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചെന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം.
ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പികെ. ട്രാവൽസിന്റെ സ്ളീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































