തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്നവരും ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ദിവസേന 1,000 പേർക്ക് എന്ന രീതിയിലാണ് ദർശനം ക്രമീകരിക്കുന്നത്.
അവധി ദിവസങ്ങളിലും മകരവിളക്ക് ദിവസത്തിലും ഭക്തരുടെ എണ്ണം വർധിപ്പിക്കേണ്ടി വരും. അതിഥികളുടെ എണ്ണം കൂടാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥികളുടെ എണ്ണം മറ്റു ഭക്തരുടെ എണ്ണത്തിനോട് അനുപാതികമായിരിക്കണം. ഇക്കാര്യം ചുമതലപ്പെട്ടവർ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ കേരളത്തിൽ തന്നെ ചികിൽസ നൽകും. മടങ്ങിപോകുന്നവർക്ക് യാത്രാസൗകര്യം ഒരുക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
Read also: കോവിഡ് പരിശോധന ഉയർത്താൻ പൊതു സ്ഥലങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കും; മുഖ്യമന്ത്രി