തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി. ഇതിനോടകം തന്നെ 57 ഇടങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിച്ചു കഴിഞ്ഞു. ഒപ്പം തന്നെ സംസ്‌ഥാനത്ത് മൂന്ന് ജില്ലകളില്‍ ഐസിയു ബെഡുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തിലും തീരുമാനം ആയതായി അദ്ദേഹം വ്യക്‌തമാക്കി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തെ ആശുപത്രികളില്‍ നിന്നും കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ മൃതദേഹം വിട്ട് നൽകുന്നതിലും സംസ്‌കാരം നടത്തുന്നതിലും കാലതാമസം ഉണ്ടാകുന്നതായി പരാതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ആശുപത്രികളും, നഗരസഭയും, തദ്ദേശ സ്‌ഥാപനങ്ങളും വീഴ്‌ച ഉണ്ടാകാതിരിക്കാന്‍ ഏകോപനത്തോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി.
കൂടാതെ മറ്റ് അസുഖങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായി കോവിഡ് പരിശോധനക്ക് വിധേയരാകണം എന്നും അത്തരം ആളുകള്‍ക്കിടയില്‍ പരിശോധന സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ കോവിഡ് ഭേദമായ ആളുകളുടെ പരിചരണത്തിനായി സംസ്‌ഥാനത്ത് പോസ്‌റ്റ് കോവിഡ് കെയര്‍ സെന്ററുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ആരംഭിക്കും. അതിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്‌തമാക്കി.
Read also : മാപ്പ് അപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ കേസ് തീർപ്പാക്കി