ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്‍. എന്ത് കാരണം കൊണ്ടാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് എന്നായിരുന്നു തരൂരിന്റെ ചോദ്യം.
‘കോണ്‍ഗ്രസ് എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ പട്ടാളക്കാരെ കേന്ദ്രം സംരക്ഷിക്കുമെന്ന് കരുതിയതിനോ? അതോ ഒരു ദേശീയ ദുരന്തത്തില്‍ രാഷ്‌ട്രീയം കലര്‍ത്താതെ ഇന്ത്യയുടെ കൊടിക്കീഴില്‍ അണിനിരന്നതിനാണോ? അതോ രക്‌തസാക്ഷികള്‍ ആയവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതിനോ? എന്തിനാണ് മാപ്പ് പറയേണ്ടത്?,’ തരൂര്‍ ചോദിച്ചു.
I am still trying to figure out what @INCIndia is supposed to apologise for. For expecting the government to keep our soldiers safe? For rallying around the flag rather than politicising a national tragedy? For expressing condolences to the families of our martyrs? #Pulwama https://t.co/oxY2UOFeum
— Shashi Tharoor (@ShashiTharoor) October 31, 2020
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്‌ഥാന്റെ പങ്ക് സമ്മതിച്ച് ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. 2019 ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.
Read also: ‘ജമ്മുവിലെ അനുഛേദം 370 റദ്ദാക്കണമെന്നത് പട്ടേലിന്റെ ആഗ്രഹം’; നരേന്ദ്ര മോദി







































