ന്യൂഡെൽഹി: രാജ്യത്ത് 70 ശതമാനം വിമാനങ്ങൾക്കും സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. കോവിഡിന് ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ മുൻപുണ്ടായിരുന്നതിനേക്കാൾ 60 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് സർവീസിന് അനുമതി നൽകിയിരുന്നത്. ഈ സർവീസുകളാണ് കേന്ദ്ര സർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചത്.
മെയ് 25ന് 30,000 യാത്രക്കാരുമായാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. ഇപ്പോൾ യാത്രക്കാരുടെ എണ്ണം 2.06 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഇതോടെയാണ് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് വിമാന സർവീസുകൾ വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിൽ താഴെയാണ്.
Read also: ജനാധിപത്യമെന്ന ഉൽസവം ജനങ്ങൾ ആവേശത്തോടെ ആഘോഷിച്ചു; ബിജെപിയുടെ വിജയപാതയിൽ മോദി