ന്യൂഡെല്‍ഹി: ഡല്‍ഹി ചലോ യാത്ര നടത്തുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററിലെഴുതി.
‘അതിര്‍ത്തിയില്‍ വെടിയേറ്റു വാങ്ങുന്ന ആ മക്കളുടെ അച്ഛന്മാര്ക്കും സഹോദരൻമാര്ക്കും നേരെ ഇവിടുത്തെ സര്‍ക്കാര്‍ ഈ കഠിനമായ തണുപ്പു കാലത്തും ജലപീരങ്കികള്‍ ഉപയോഗിക്കുകയാണ്. ആദ്യം തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കി. ഇപ്പോള്‍ അവരുടെ പുറത്ത് ലാത്തികൊണ്ടടിക്കുന്നു. എന്നിട്ടും ഇവര്‍ക്കൊന്നും ഒരു നാണക്കേടും തോന്നുന്നില്ല.’- കനയ്യയുടെ ട്വീറ്റില്‍ പറയുന്നു.
जिनके बच्चे सीमा पर गोली खाते हैं, उनके पिता और भाइयों पर इतनी ठंड के मौसम में ये सरकार वॉटर केनन चला रही है। पहले किसानों- मजदूरों के हक मार लिए, अब उनकी पीठ पर लाठी मार रही है। शर्म इनको मगर नहीं आती।
— Kanhaiya Kumar (@kanhaiyakumar) November 26, 2020
അതിര്‍ത്തി അടച്ച പൊലീസ് സന്നാഹങ്ങളെ ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയിലെത്തി. ഡല്‍ഹിയിലേക്കുള്ള പാത മുഴുവന്‍ പൊലീസ് തടഞ്ഞിരിക്കുകയാണ്. യുദ്ധസമാന സന്നാഹമാണ് കര്‍ഷകരെ നേരിടാന്‍ ബിജെപി നേതൃത്വത്തിലുള്ള ഹരിയാനയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. കര്‍ഷകരെ തടയാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
Read also: കര്‍ഷകരുടെ കണ്ണീരോ ട്രാഫിക് തടസമോ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്ത; യോഗേന്ദ്ര യാദവ്