വണ്ടൂർ: 15 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാളികാവ് തൊണ്ടിയിൽ സൈഫുദ്ദീൻ എന്ന മുത്തു (33), അമരമ്പലം ചാലുവള്ളിൽ സൽമാനുൽ ഫാരിസ് (35), കാസർഗോഡ് വെസ്റ്റ് എളേരി പൂത്തോട്ടുപടവിൽ ജിൻസൺ പി ജോസ് (29) എന്നിവരാണ് കാളികാവ് പോലീസിന്റെ പിടിയിലായത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എംഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവും വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇന്റലിജൻസ് പ്രിവന്റിവ് ഓഫീസർ ടി ഷിജുമോൻ, പ്രിവന്റിവ് ഓഫീസർമാരായ പി അശോക്, എൻ ശങ്കരനാരായണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, വി സുഭാഷ്, വി ലിജിൻ, ഇ ജിഷിൽ നായർ, സുലൈമാൻ, നൗഷാദ് മോൻ, വനിതാ എക്സൈസ് ഓഫീസർ രജനി, ഡ്രൈവർ നിസാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Read also: വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും