വാഷിംഗ്ടണ്‍ : അലര്‍ജിയുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ പൂര്‍ണമായും ഒഴിവാക്കി യുഎസും ബ്രിട്ടനും. മരുന്നുകളോട് ഉള്‍പ്പടെ ഏത് തരത്തിലുള്ള അലര്‍ജി ഉള്ള ആളാണെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇരു രാജ്യങ്ങളും വ്യക്‌തമാക്കിയത്. അലർജിയുള്ള ആളുകള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ പുതിയ തീരുമാനം.
ബ്രിട്ടനില്‍ അലര്‍ജിയുണ്ടായിരുന്ന 2 പേര്‍ക്കും, യുഎസിലെ ഒരാള്‍ക്കും വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായി. അതിനാല്‍ തന്നെ കൂടുതല്‍ കരുതലോടെ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവര്‍ക്ക് തല്‍ക്കാലം വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ന്യൂയോര്‍ക്ക് വാല്‍ഹാല വെസ്‌റ്റ്‌ചെസ്‌റ്റര്‍ മെഡിക്കല്‍ സെന്ററിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോക്‌ടർ ദീപക് ചാണ്ടി വ്യക്‌തമാക്കി. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം അറിയിച്ചു.
അലര്‍ജിയുള്ള ആളുകളല്ലെങ്കിലും വാക്‌സിന്‍ സ്വീകരിക്കുന്ന സമയത്ത് തലവേദന പോലെയുള്ള ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. പക്ഷേ അത് ഗൗരവമുള്ളതല്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിന് തടസം ഉണ്ടാകില്ലെന്ന് ഇന്ത്യ തയ്യാറാക്കിയ കോവിഡ് വാക്‌സിന്‍ മാര്‍ഗരേഖയിലും വ്യക്‌തമാക്കുന്നുണ്ട്. പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗമുള്ള ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ തടസമില്ലെന്നാണ് ഇന്ത്യയുടെ മാര്‍ഗരേഖയിലും വ്യക്‌തമാക്കുന്നത്. നിലവില്‍ യുഎസിലും ബ്രിട്ടനിലും വിതരണം ചെയ്യുന്നത് ഫൈസര്‍ വാക്‌സിനാണ്. -70 ഡിഗ്രി സെല്‍ഷ്യസിലാണ് ഇത് സൂക്ഷിക്കുന്നതെന്ന കാരണത്താല്‍ ഇന്ത്യയിലേക്ക് ഫൈസര്‍ വാക്‌സിന്‍ എത്തിക്കാന്‍ തടസം നേരിടുന്നുണ്ട്.
Read also : ലാലുപ്രസാദിന്റെ ആരോഗ്യനില; റിപ്പോര്‍ട്ട് പുറത്തുവിട്ട ഡോക്‌ടറോട് വിശദീകരണം തേടി