കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയിൽ ഇന്ന് കോടതി വിധി പറയും. ഇന്നലെയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് ഇന്ന് വിധി പറയുന്നത്.
തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, തനിക്കെതിരെ കസ്‌റ്റംസിന് ഇതുവരെ യാതൊരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു. അതിനാല്‍ തന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം.
അതേസമയം തന്നെ ശിവശങ്കറിനെതിരെ കസ്‌റ്റംസ് കോടതിയില്‍ ശക്‌തമായി വാദിച്ചു. സ്വർണ്ണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നും, ശിവശങ്കര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കസ്‌റ്റംസ് കോടതിയില്‍ വ്യക്‌തമാക്കി. കൂടാതെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷുമായുള്ള ശിവശങ്കറിന്റെ ഓരോ വിദേശയാത്രക്ക് പിന്നിലും ഗൂഢരഹസ്യങ്ങള്‍ ഉണ്ടെന്നും കസ്‌റ്റംസ് ആരോപിച്ചു.
Read also : നെയ്യാറ്റിൻകര സംഭവം; അരമണിക്കൂര്‍ ക്ഷമ കാണിച്ചിരുന്നെങ്കിൽ രണ്ട് ജീവൻ രക്ഷിക്കാമായിരുന്നു