കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നാണ് ഹൈക്കോടതിയുടെ വിമർശനം.
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു. നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അനാരോഗ്യം സംബന്ധിച്ച കാരണങ്ങളും കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ പരസ്പരവിരുദ്ധമാണെന്ന് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സർക്കാർ ചൂണ്ടികാണിച്ചു. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്ന് ഹൈക്കോടതി വിമർശിച്ചത്. സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്ന് കോടതി ഇബ്രാഹിം കുഞ്ഞിനോട് പറഞ്ഞു.
“സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും മുൻമന്ത്രി തയാറാകണം. ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുൻപിൽ വരരുത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയിൽ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയത്”, കോടതി വ്യക്തമാക്കി. അതേസമയം, ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
Read also: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല