തൃശൂർ: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി കയറ്റുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച രാത്രി 11നുശേഷം ചാലക്കുടിപ്പാലത്തിൽ ഗതാഗത നിയന്ത്രണം. ചാലക്കുടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടൂ.
എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെട്ടുകടവ് പാലത്തിലൂടെ മുരിങ്ങൂർ വഴിയും വടക്കോട്ടുള്ള വാഹനങ്ങൾ മുരിങ്ങൂരിൽ ഞെർലക്കടവ് പാലം വഴിയും പോകണം. ചാലക്കുടി പാലത്തിലൂടെ ആംബുലൻസുകൾ മാത്രമേ കടത്തിവിടൂ. അപകടത്തെ തുടർന്ന് രണ്ടു മാസത്തോളമായി പുഴയിൽ കിടക്കുന്ന കണ്ടെയ്‌നർ ലോറി കയറ്റാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് ലോറി കയറ്റാൻ ഇന്ന് വീണ്ടും ശ്രമിക്കുന്നത്.
Read also: യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; വയനാട്ടിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശം