കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിൽ അധികൃതർ വിപിൻലാലിനെ വിട്ടയച്ചിരുന്നു. ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധമാണ് എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ.
തുടർന്ന് വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വാറന്റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ കഴിയവെയാണ് വിപിൻ ലാലിനെ നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്.
വിയ്യൂർ ജയിലിൽ കഴിയവെ ആദ്യ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ അധികൃതർ ഇയാളെ മോചിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്തുകൊണ്ട്, കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹരജിയിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.
Read Also: രണ്ടു ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കേരളത്തിൽ