കാസര്‍ഗോഡ്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണ് മെട്രോമാന് ഇ ശ്രീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഏത് മണ്ഡലത്തില്‍ വേണമെങ്കിലും അദ്ദേഹത്തിന് മല്‍സരിക്കാമെന്നും കെ സുരേന്ദ്രന്.
ഇ ശ്രീധരന് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേര്‍ ഉണ്ടെന്ന് പറഞ്ഞ സുരേന്ദ്രന് ഇക്കുറി തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകുമെന്നും പറഞ്ഞു.
അതേസമയം തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
അവസാന നിമിഷത്തെ അടിയൊഴുക്കുകള്‍ കൊണ്ടാണ് മഞ്ചേശ്വരത്ത് പലപ്പോഴും വിജയിക്കാന്‍ സാധിക്കാതെ പോയതെന്ന് പറഞ്ഞ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയസാധ്യതയുള്ള ആളുകളെ പരിഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ശോഭ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
‘അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സുരേന്ദ്രന് നേതൃത്വം നല്കുന്ന ബിജെപിയുടെ വിജയ യാത്രക്ക് ഇന്നാണ് തുടക്കമാകുക. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്ര ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താളിപ്പടുപ്പ് മൈതാനിയില്‍ വെച്ച് ഉല്‍ഘാടനം ചെയ്യും.
Read Also: കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്