കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ച നടക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥികളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി എല്‍ഡിഎഫിന്റെ ജയത്തിനാണ് പ്രധാന്യമെന്നും വ്യക്തമാക്കി.
അതേസമയം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ എൻസിപി ഇന്ന് പ്രഖ്യാപിച്ചു. എൻസിപി സെക്രട്ടറി എൻഎ മുഹമ്മദ് കുട്ടി കോട്ടക്കലും, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് കുട്ടനാട് സീറ്റിലും മൽസരിക്കും. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മൽസരിക്കും.
എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ 27 സീറ്റിൽ മൽസരിച്ച സിപിഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മൽസരിക്കുന്നത്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുമാണ് സിപിഐ വിട്ടു നൽകിയത്. 21 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചത്. ബാക്കി നാല് സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.