കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് വീണ്ടും കത്തയക്കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണം തുടരുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രേഖകള്‍ വിട്ട് നൽകാൻ ഇതുവരെ ക്രൈം ബ്രാഞ്ച് തയാറായിട്ടില്ല. കേസ് ഡയറിയും അനുബന്ധ രേഖകളുമാണ് ഇതുവരെയും സിബിഐക്ക് കൈമാറാത്തത്. ഇത് അഞ്ചാം തവണയാണ് ഫയലുകള്‍ കൈമാറുന്നതിനായി കത്ത് നല്‍കുന്നത്.
രാഷ്ട്രീയ പക്ഷപാതം ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ സമീപ്പിച്ചിരുന്നു. അതിനുശേഷമാണ് കേസന്വേഷണം സിബിഐക്ക് വിട്ട് നല്‍കിയത്. പോലീസ് അന്വേഷണം വിശ്വാസ്യയോഗ്യമല്ലായെന്ന് കോടതിക്കും ബോധ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.