ന്യൂഡെൽഹി: വ്യതിയാനം വന്ന കോവിഡ് വൈറസിന് ഉൾപ്പടെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിൻ പൂർണ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇരട്ട വ്യതിയാനം വന്ന വൈറസ് വകഭേദത്തെ അടക്കം നീർവീര്യമാക്കാൻ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്‌സിന് സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.
രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരിൽ പതിനാലായിരത്തിലധികം പേരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. ഇതിൽ 1189 പേരുടെ സാംപിളുകളിൽ ആശങ്ക നൽകുന്ന വൈറസ് വകഭേദം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക് കൺസോർഷ്യം അറിയിച്ചിരുന്നു. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കു പുറമെ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരുന്നു.
ICMR study shows #COVAXIN neutralises against multiple variants of SARS-CoV-2 and effectively neutralises the double mutant strain as well. @MoHFW_INDIA @DeptHealthRes #IndiaFightsCOVID19 #LargestVaccineDrive pic.twitter.com/syv5T8eHuR
— ICMR (@ICMRDELHI) April 21, 2021
ഇത് കൂടുതൽ അപകടം ചെയ്യുമെന്ന റിപോർട്ടുകൾക്കിടെയാണ് ഐസിഎംആറിന്റെ പഠന റിപ്പോർട് വരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്‌ക്കാൻ ഇത് സഹായിക്കുമെന്ന് ഐസിഎംആർ എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു.
Also Read: ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിൻ; ഇന്ന് അഞ്ചരലക്ഷം ഡോസ് എത്തും