ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഹീറോ മോട്ടോകോര്‍പ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഗ്ളോബല്‍ പാര്‍ട്‌സ് സെന്റര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ ഉടനീളമുള്ള നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് ഹീറോ അറിയിച്ചു.
നിര്‍മാണ പ്ളാന്റുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഈ അടച്ചുപൂട്ടല്‍ ദിവസങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഈ പാദത്തിന്റെ ശേഷിക്കുന്ന സമയത്ത് ഉല്‍പാദന നഷ്‌ടം നികത്തുമെന്നും കമ്പനി പറയുന്നു.
ഹ്രസ്വകാല അടച്ചുപൂട്ടലിന് ശേഷം എല്ലാ പ്ളാന്റുകളും നേരത്തേത് പോലെ പ്രവര്‍ത്തനമാരംഭിക്കുമെന്നും കമ്പനി വ്യക്‌തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ 22 മുതല്‍ മേയ് ഒന്ന് വരെയാണ് അടച്ചുപൂട്ടലുണ്ടാകുക.
Read Also: വ്യതിയാനം വന്ന കോവിഡിന് ഉൾപ്പടെ കോവാക്‌സിൻ ഫലപ്രദം; ആശ്വാസമായി ഐസിഎംആർ പഠനം