കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതിയുടെ കേസ്; ഹരീഷ് സാൽവെ പിൻമാറി

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്‌ഥാനത്ത് നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. തനിക്ക് ചീഫ് ജസ്‌റ്റിസിനെ സ്‌കൂൾ കാലം മുതൽ അറിയാം. അത് ഈ കേസിനെ സംശയ നിഴലിൽ നിർത്തും. അതിനു താൻ ആഗ്രഹിക്കുന്നില്ലെന്നും സാൽവെ പറഞ്ഞു.

സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കവെയാണ് ഹരീഷ് സാൽവെ നിലപാട് അറിയിച്ചത്. ഇതേത്തുടർന്ന്, സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് മറുപടി സമർപ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.

ഇന്നലെയാണ്, കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ഡെൽഹി, കൊൽക്കത്ത, അലഹബാദ് തുടങ്ങി 10ൽ അധികം ഹൈക്കോടതികളിൽ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയും കേസ് എടുത്തത്.

Also Read:  ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE