കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത് നിന്ന് 20 ലിറ്റർ ചാരായം, രണ്ട് നാടൻ തോക്ക്, 1350 ലിറ്റർ വാഷ് എന്നിവ സംഘം പിടിച്ചെടുത്തു.
ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ട് പറമ്പിൽ ഓലഷെഡ് കെട്ടിയാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്‌ടർ ടിവി രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ പിആർ സജീവ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സ്‌ഥലത്ത് മിന്നൽ പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പിആർ സജീവ് പറഞ്ഞു.
Read Also: സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി