വീട്ടിലിരുന്ന് ‘സമ്പത്ത്’ കൂട്ടുന്നു; സർക്കാർ പ്രതിനിധി ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ

By News Desk, Malabar News
Alligation against A.sampath
A.Sampath
Ajwa Travels

ന്യൂ ഡെൽഹി: ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമ്പത്ത് നാട്ടിലാണ്. ഏപ്രിൽ മുതൽ ജോലിക്ക് ഹാജരായത് എത്ര തവണയാണെന്നും അവധിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് കേരളാ ഹൗസിന്റെ മറുപടി.

കേന്ദ്ര സർക്കാരിന്റെ സഹായങ്ങൾ വേഗത്തിൽ നേടിയെടുക്കാനും സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാനും വേണ്ടിയാണ് മുൻ എംപിയും സിപിഎം നേതാവുമായ എ. സമ്പത്തിനെ ഡെൽഹി കേരളാ ഹൗസിൽ ക്യാബിനറ്റ് പദവിയോടെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇദ്ദേഹം സ്വന്തം നാട്ടിലാണ്. കോവിഡ് പ്രതിസന്ധിയിൽ ഡെൽഹി ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ മലയാളികൾ നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധി ഉണ്ടായിരുന്നില്ല. ഇത് ഏറെ ചർച്ചയായ വിഷയം ആയിരുന്നു.

വിമാന, റെയിൽ സർവീസുകൾ നിർത്തി വെച്ചത് കാരണമാണ് ഡെൽഹിയിലേക്ക് എത്താൻ സാധിക്കാതെ പോയതെന്നാണ് സമ്പത്ത് അന്ന് വിശദീകരിച്ചത്. എന്നാൽ, റെയിൽ, വിമാന ഗതാഗതം ഭാഗികമായി ആരംഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നു എന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. അഞ്ച് മാസത്തിനിടെ ശമ്പള ഇനത്തിൽ 3,23,480 രൂപയാണ് സമ്പത്ത് കൈപ്പറ്റിയത്. ഇതിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കോശി ജേക്കബ് ഗവർണറിന് പരാതി നൽകിയിരുന്നു. ഗവർണർ പരാതി സർക്കാരിന് കൈമാറിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE