ഹത്രസ് കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാറെന്ന് ആം ആദ്മി എംപി

By Staff Reporter, Malabar News
sanjay singh image_malabar news
Sanjay Singh MP
Ajwa Travels

ഡെല്‍ഹി: കൂട്ട ബലാല്‍സംഗത്തിന് ഇരയായി ഹത്രസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ ഡെല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ താന്‍ തയ്യാറെന്ന് എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്‌ജയ് സിംഗ്. ട്വിറ്ററിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആദ്യത്യനാഥ് സര്‍ക്കാരിനെ ഭയന്ന് ജീവിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

തന്റെ ചേതോവികാരം പെണ്‍കുട്ടിയുടെ കുടുംബവുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ‘ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ എന്റെയൊപ്പം വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുവാന്‍ ഞാന്‍ തയ്യറാണ്. അവര്‍ ആദ്യത്യനാഥ് സര്‍ക്കാരിനെ ഭയന്ന് ജീവിക്കേണ്ട കാര്യമില്ല’. സഞ്‌ജയ് സിംഗ് തന്റെ ട്വീറ്റില്‍ വ്യക്‌തമാക്കി.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

നിരവധി പേരാണ് സഞ്‌ജയ് സിംഗിന്റെ ട്വീറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും സഞ്‌ജയ് സിംഗിന്റെ പ്രതികരണത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 14 നാണ് ഹത്രസില്‍ പത്തൊന്‍പത് വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്ന വാദമാണ് ഉന്നയിച്ചത്. കൂടാതെ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തെ പോലുമറിയിക്കാതെ പൊലീസ് പെണ്‍കുട്ടിയുടെ ശരീരം പെട്രോളൊഴിച്ച് കത്തിക്കുകയും ആയിരുന്നു.

പെണ്‍കുട്ടിയുടെ നീതിക്കായി രാജ്യവ്യാപക പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

Read Also: ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE