29 ശതമാനം പേര്‍ക്കും കോവിഡ് വന്നുപോയി; സര്‍വേ ഫലം

By Team Member, Malabar News
Malabarnews_delhicovid
Representational image
Ajwa Travels

ന്യൂഡല്‍ഹി: തലസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗത്തിനും കൊറോണ വൈറസ് ഇതിനോടകം വന്ന് പോയിരിക്കാമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടത്തിയ സീറോളജിക്കല്‍ അഥവാ സെറോ സര്‍വേയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതുവരെ കോവിഡ് ലക്ഷണങ്ങള്‍ വരാത്തവരും കോവിഡ് പരിശോധന നടത്താത്തവരുമായ 29 ശതമാനം പേര്‍ക്കാണ് അവരറിയാതെ കോവിഡ് വന്നുപോയതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറയുന്നു.

കോവിഡ് രോഗം ബാധിച്ച വ്യക്തികളില്‍ രോബാധയുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറസിനെതിരായ ആന്റിബോഡി രൂപപ്പെടും. രോ ഗി കോവിഡ് വൈറസില്‍ നിന്നും മുക്തി നേടിയാലും ഈ ആന്റിബോഡി ആറ് മുതല്‍ എട്ട് മാസം വരെ നിലനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവയുടെ സാന്നിധ്യമാണ് സെറോ സര്‍വ്വേയില്‍ പരിശോധിക്കുന്നത്.

രോഗലക്ഷണമില്ലാത്തവരും ഇതുവരെ ക്വാറന്റൈനില്‍ പോകത്തവരുമായ ആളുകളെ പരിശോധിച്ചതിലാണ് 29 ശതമാനം പേരുടെ ശരീരത്തിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡി രൂപം കൊണ്ടതായി കണ്ടെത്തിയത്. അതായത് ഡല്‍ഹിയില്‍ 58 ലക്ഷം പേര്‍ക്ക് ആന്റിബോഡികള്‍ ഉണ്ട് എന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. കഴിഞ്ഞ മാസം നടന്ന ആദ്യത്തെ സര്‍വേയില്‍ ഡല്‍ഹി ജനസംഖ്യയുടെ 23.48 ശതമാനം ആളുകള്‍ക്ക് കോവിഡ് ബാധ വന്നു പോയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ജൂണ്‍ 24 മുതല്‍ ജൂലൈ ആദ്യവാരം വരെ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ നടത്തിയ രണ്ടാമത്തെ സര്‍വേ പ്രകാരം 15,000 പേരുടെ സാംപിള്‍ പരിശോധിച്ചതിലാണ് ദില്ലിയില്‍ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ കോവിഡ് വന്നു പോയതായി തെളിയുന്നത്. നേരത്തെ പൂണെയിലും മുംബൈയിലും നടത്തിയ സെറോ സര്‍വേയിലും സമാനമായ കണക്കുകള്‍ പുറത്തു വന്നിരുന്നു. കോവിഡ് പരിശോധന നടത്തി പോസീറ്റീവായെന്ന് ഔദ്യോ ഗികമായി കണ്ടെത്തിയവരുടെ ഇരുപതോ നാല്‍പ്പതോ ഇരട്ടി ആളുകള്‍ക്ക് ഇതിനോടകം കോവിഡ് വന്നു പോയിരിക്കാം എന്നാണ് ഒരു വിഭാ ഗം ആരോ ഗ്യവിദ ഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള സര്‍വേ നടത്തിയിട്ടില്ല.

തെക്കുകിഴക്കന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം കണ്ടെത്തിയത്. ഏറ്റവും കുറവ് കേസുകള്‍ കണ്ടെത്തിയത് ന്യൂഡല്‍ഹിയിലും. എല്ലാ മാസവും തുടക്കത്തില്‍ ഒരു സെറോ സര്‍വേ നടത്തുമെന്ന് ദില്ലി സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സര്‍വേയുടെ അടുത്ത രണ്ട് റൗണ്ടുകള്‍ സെപ്റ്റംബറിലും ഒക്ടോബറിലുമായി ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിശോധന താരതമ്യേന കുറവായിരിക്കുമ്പോള്‍ സെറോ സര്‍വേകള്‍ സഹായകരമാണെന്നും ലക്ഷണമില്ലാത്തവരും സ്വന്തമായി സുഖം പ്രാപിച്ചവരുമായ ആളുകളെ പോലും ഇതുവഴി കണ്ടെത്താമെന്നുമാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ നല്‍കുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE