എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി മണികണ്‌ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 മുതലാണ് നടിയെ ആക്രമിച്ച കേസിൽ ഇയാൾ റിമാൻഡിൽ കഴിയുന്നത്.
അതേസമയം കേസിൽ മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്. പൾസർ സുനി, വിജേഷ്, മാർട്ടിൻ എന്നിവരാണ് ഇപ്പോഴും റിമാൻഡിൽ കഴിയുന്നത്. മുൻപ് നിരവധി തവണ മണികണ്‌ഠൻ ഉൾപ്പടെയുള്ള പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.
നിലവിൽ കേസിലെ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് മണികണ്‌ഠൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. 2017ലാണ് കൊച്ചിയിൽ വച്ച് നടിയെ ആക്രമിച്ച സംഭവം ഉണ്ടായത്. ഇതിന് പിന്നാലെയാണ് മണികണ്‌ഠൻ അടക്കമുള്ള പ്രതികൾ അറസ്‌റ്റിലായത്.
Read also: അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി