നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അനിശ്‌ചിതത്വത്തിലേക്ക് നീങ്ങുന്നു. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷൻ പരാതി നല്‍കി. നടി കാവ്യ മാധവന്‍ അടക്കമുള്ളവര്‍ സാക്ഷി വിസ്‌താരത്തിനായി എത്തിയെങ്കിലും പ്രോസിക്യൂഷന്‍ ഹാജരായില്ല. ഇതോടെ വിസ്‌താരത്തിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.
നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്‌താരത്തിനായി കാവ്യ മാധവൻ, കാവ്യവ്യടെ സഹോദരൻ, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരൻ അനൂപ്, നാദിർഷ എന്നിവർ വിചാരണ കോടതിയിൽ ഇന്ന് ഹാജരായിരുന്നു. എന്നാൽ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്നും കോടതിയില്‍ ഹാജരായില്ല.
പ്രോസിക്യൂഷൻ വിചാരണ കോടതിക്കെതിരെ പരാതി ഉന്നയിച്ചെങ്കിലും കോടതി ഇതുവരെയും ഇത് പരിഗണിച്ചിട്ടില്ല. കോടതി പക്ഷപാതരമായി പെരുമാറുന്നെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. സുപ്രിം കോടതി കേസ് വേഗത്തിൽ തീർക്കാൻ നിർദേശം നല്‍കിയിട്ടുള്ളതിനാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.
Read Also: വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്