നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തി വെക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി കോടതി തള്ളി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നതിന് സാവകാശം വേണമെന്നും അതുവരെ വിചാരണ നിര്‍ത്തി വെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. കൂടാതെ കേസ് വിചാരണ നടപടികള്‍ക്കായി അടുത്ത മാസം മൂന്നിലേക്ക് മാറ്റുകയും ചെയ്‌തു.

ഈ മാസം 15നാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ കേസില്‍ ഇരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനുശേഷം ഉണ്ടായിരുന്ന നാല് സെഷനിലും സാക്ഷി വിസ്‌താരത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്തിയിരുന്നില്ല. ഇതോടെ കേസ് അനിശ്‌ചിതത്വത്തിലേക്ക് നീങ്ങുമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം കാവ്യാ മാധവനും കാവ്യയുടെ ബന്ധുക്കളും നാദിര്‍ഷയും കേസിന്റെ വിചാരണ നടപടികള്‍ക്കായി കോടതിയില്‍ ഹാജരായിരുന്നിട്ടും പ്രോസിക്യൂഷന്‍ വിചാരണക്ക് എത്തിയിരുന്നില്ല.

അതേസമയം സുപ്രിം കോടതി കേസ് വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.

കേസില്‍ ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്‌ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയിലുണ്ട്.

കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ ഇര സ്ഥിരീകരിച്ചിരുന്നു എന്നും ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടതെന്നും ഹരജിയില്‍ ഉണ്ട്. കൂടാതെ ഇരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ടെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും വ്യക്‌തമാക്കിയിരുന്നു. മാത്രവുമല്ല കോടതിയെ മാറ്റണമെന്ന ആവശ്യത്തിന് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ടെന്നും ന്യായ വ്യവസ്‌ഥയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇക്കാര്യം പറയാത്തതെന്നും ഹരജിയില്‍ ഉണ്ടായിരുന്നു.

Read Also: ഇന്ത്യയിലെ വായു മലിനമെന്ന ട്രംപിന്റെ പരാമര്‍ശം ഹൗഡി മോദിയുടെ ഫലം; കപില്‍ സിബല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE