ന്യൂഡെല്‍ഹി: ഇന്ത്യയിലെ വായു മലിനമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നില്‍ ഹൗഡി മോദി പരിപാടിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്രംപ് അടുത്ത സുഹൃത്താണെന്ന് പറയുന്നതിന്റെ ഫലമാണിതെന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സംവാദത്തിലാണ് ഇന്ത്യയിലെ വായു മലിനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ കോവിഡ് മരണനിരക്ക് സംബന്ധിച്ച കണക്കുകള്‍ തെറ്റാണെന്ന പരാമര്‍ശവും ട്രംപ് നേരത്തെ നടത്തിയിരുന്നു. കൂടാതെ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന താരിഫ് ഏര്‍പെടുത്തിയതിനെയും ട്രംപ് പരിഹസിച്ചിരുന്നു. അമേരിക്കയില്‍ വച്ച് നടന്ന ഹൗഡി മോദി പരിപാടിയില്‍ തന്റെ ഉറ്റ സുഹൃത്താണ് ട്രംപ് എന്നും ഒരിക്കല്‍ കൂടി ട്രംപ് ഭരിക്കണമെന്നും മോദി പറഞ്ഞതിനെ പരിഹസിച്ചാണ് കപിൽ സിബലിന്റെ ട്വീറ്റ്.
Read also: ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍