ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍ പാർട്ടി വിട്ടു. എസ്‌പി പിന്തുണയോടെ രാജ്യസഭയിലേക്ക് പത്രിക നൽകി. ലക്‌നൗവിലെത്തി പാർട്ടി തലവൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്വതന്ത്രനായി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ്‌പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺഗ്രസ് കൈക്കൊണ്ടിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്‌മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നിന്ന് താന്‍ ഈ മാസം 16ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം കപില്‍ സിബല്‍ വ്യക്‌തമാക്കി. രാജസ്‌ഥാനില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിലും പങ്കെടുക്കാതെ കപില്‍ സിബല്‍ വിട്ടുനിന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്‌പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപില്‍ സിബലിന് നല്‍കിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷി നേതാവും ആര്‍എല്‍ഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.
Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം