‘അദാനി അംബാനി ജീവി’; മോദിക്ക് പ്രശാന്ത് ഭൂഷന്റെ മറുപടി

By Syndicated , Malabar News
prashant bhushan on antholan jeevi
Ajwa Travels

ന്യൂഡെല്‍ഹി: നിലനിൽപിന് വേണ്ടി സമരം ചെയ്യുന്ന കർഷകരെ സമരജീവിയെന്ന് വിളിച്ചാൽ അംബാനിയുടെയും അദാനിയുടെയും തണലില്‍ വളരുന്ന ആളുകളെ എന്ത് വിളിക്കണമെന്ന് പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. അംബാനി ജീവിയെന്നാണോ അദാനി ജീവിയെന്നാണോ വിളിക്കേണ്ടതെന്നും ഭൂഷണ്‍ ചോദിക്കുന്നു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ കര്‍ഷകരെ സമര ജീവി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

‘അപ്പോള്‍ ഇനി അദാനിയുടെയും അംബാനിയുടെയും തണലില്‍ വളരുന്നവരെയൊക്കെ എന്ത് പേരിട്ട് വിളിക്കും? അദാനി ജീവി? അല്ലെങ്കില്‍ അംബാനി ജീവിയെന്നോ? അതോ അദ്-അംബാനി ജീവിയെന്നോ?,’ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. അദാനിയുടെയും അംബാനിയുടെയും കീഴില്‍ വളരുന്ന ആളുകളാണ് ഇന്ന് നമ്മുടെ കര്‍ഷകരെ ടൂക്‌ഡെ ടൂക്‌ഡെ ഗ്യാങ് എന്ന് വിളിക്കുന്നത് എന്ന് ഡിസംബറില്‍ ചെയ്‌ത ട്വീറ്റ് റീട്വീറ്റ് ചെയ്‌ത്‌ കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

രാജ്യത്ത്​ ‘സമരജീവി’ എന്ന പേരിൽ പുതിയ കൂട്ടർ ഉയർന്നു വരുന്നത്​ കാണുന്നു. പ്രതിഷേധമില്ലാതെ അവർക്ക് ജീവിക്കാൻ കഴിയില്ല. അത്തരം ആളുകളെ നാം കണ്ടെത്തി രാജ്യത്തെ അവരിൽ നിന്ന്​ സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ് എന്നായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവന. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

താൻ ഒരു അഭിമാനിയായ സമര ജീവി ആണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മറുപടി. ആർക്കും ഒഴിവാക്കാൻ കഴിയാത്ത സമര ജീവി മഹാത്‌മാ ഗാന്ധിയാണെന്നും ചിദംബരം ട്വീറ്റ് ചെയ്‌തിരുന്നു. സമരം ചെയ്‌തവരാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്നായിരുന്നു ഇക്കാര്യത്തിൽ കര്‍ഷകര്‍ മോദിക്ക് മറുപടി നല്‍കിയത്.

Read also: ‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE