റാഞ്ചി: ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ് യൂനിവേഴ്സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറൻ ചോദ്യോത്തര വേളയിൽ ആദിവാസികളും ഗോത്രവർഗക്കാരും ഹിന്ദുക്കളാണോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമായാത്.
‘ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അതുകൊണ്ടാണ് അവർ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്. 32 ഗോത്ര വർഗ വിഭാഗങ്ങളുണ്ട് നമ്മുടെ സംസ്‌ഥാനത്ത്. പക്ഷേ, ജാർഖണ്ഡിൽ നമ്മുടെ ഭാഷയും സംസ്‌കാരവും പ്രോൽസാഹിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല’, സോറൻ പറഞ്ഞു.
അടുത്ത ജനസംഖ്യാ കണക്കെടുപ്പിൽ ഇവർക്കായി പ്രത്യേക കോളം നൽകാൻ കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. അതുവഴി അവർക്ക് സ്വന്തം പാരമ്പര്യവും സംസ്‌കാരവും നിലനിർത്താനാകും. ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്‌ട്രീയ നീക്കം നടക്കുന്നതായും അത് സ്വന്തം മതമെന്ന അവരുടെ സങ്കൽപത്തിന് എതിരാണെന്നും സോറൻ പറയുന്നു.
Read also: കോൺഗ്രസ് എംഎൽഎയുടെ സ്‌ഥാപനത്തിൽ റെയ്‌ഡ്; 450 കോടി പിടിച്ചെടുത്തു