എകെജി സെന്റർ ആക്രമണം; നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ജില്ലയിലെ ആറ്റിപ്ര സ്വദേശിയായ ടി നവ്യ യൂത്ത് കോൺഗ്രസ് പ്രവർത്തകയാണ്. മറ്റൊരുപ്രതിയായ വി ജിതിൻ നേരെത്തെ കേസിൽ കസ്‌റ്റഡിയിൽ ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ സുഹൈല്‍ ഷാജഹാനും പ്രതിസ്‌ഥാനത്ത് ഉണ്ട്.

By Central Desk, Malabar News
AKG Center Attack; V Navya Congress
Ajwa Travels

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഏഴാം അഡീഷനൽ സെഷൻസ്‌ കോടതി വിധി പറയും. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയായ നവ്യയാണ് എന്നും ഇവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് വാദിഭാഗം പറയുന്നത്.

സ്‌ത്രീയെന്ന പരിഗണന ഇവർ അഹിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത വാദിഭാഗം പറഞ്ഞിരുന്നു. സംഭവദിവസം രാത്രി പത്തരയോടെ സ്‌കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.

സ്‌കൂട്ടർ കൈമാറിയ ശേഷം ജിതിന്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നുവെന്നും നവ്യ കൈമാറിയ ഈ സ്‌കൂട്ടറിലെത്തിയാണ് ജിതിൻ എകെജി സെൻ്ററിന് നേരെ സ്‌ഫോടക വസ്‌തു വലിച്ചെറിഞ്ഞതെന്നും അന്വേഷണ സംഘം പറയുന്നു.

സംഭവശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിൻ നവ്യക്ക് സ്‌കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിൽ പിന്നീട് യാത്ര നടത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. സ്‌കൂട്ടറും സ്‌ഫോടക വസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയായ നവ്യയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

എന്നാൽ, കേസിൽ നവ്യക്കെതിരായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. വ്യക്‌തമല്ലാത്ത ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചതെന്നും നവ്യ ഉപയോഗിക്കുന്ന സ്‌കൂട്ടർ മറ്റൊന്നാണെന്നും പ്രതിഭാഗം മറുപടി നൽകി.

ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിൽ നിന്നാണ് സ്‌ഫോടക വസ്‌തു അകത്തേക്ക് എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയാണ് സ്‌ഫോടക വസ്‌തു എറിഞ്ഞത്.

Most Read: സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE