തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിലൂടെ വിവാദമായ കുണ്ടറ പീഡന പരാതിയില്‍ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം. പോലീസിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നൽകി. ദക്ഷിണ മേഖല ഐജി ഹർഷിതയ്‌ക്കാണ് അന്വേഷണ ചുമതല.
പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായില്ല. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പോലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി, പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
അതേസമയം പീഡന പരാതിയിലെ മന്ത്രിയുടെ ഇടപെടല്‍ വിവാദമായതിന് പിന്നാലെ കുണ്ടറ പോലീസ് കേസെടുത്തു. ബാറുടമ പത്‌മാകരനും, രാജീവിനും എതിരെയാണ് കേസ്. സ്‍ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
Malabar News: കാസർഗോഡ് മെഡിക്കൽ കോളേജിൽ റെസിഡന്ഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ അനുമതി