കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് അറിയാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് മറുപടി ആയാണ് അമിത് ഷായുടെ പ്രതികരണം. ഇത്തവണ മമതാ ബാനര്‍ജിയുടെ പരാജയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പരാജയ ഭീതിയില്‍ മമതാ ബാനര്‍ജി അസത്യ പ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ ബാനർജിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹരജിക്കാരന് നിർദേശം നൽകി. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Read also: ഭാര്യയെയും മകനെയും വെട്ടി ഇതര സംസ്‌ഥാന തൊഴിലാളി; പരിക്ക് ഗുരുതരം