ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ , ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. നേരത്തെ ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ പോലീസ് ഉദ്യോഗസ്‌ഥനെ ഭീകരരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.
ഇന്ത്യന്‍ റിസർവ് പൊലീസിലെ സാംപോര മേഖലയിലെ എസ്ഐയും പാംപോർ സ്വദേശിയുമായ ഫാറൂഖ് അഹ്‌മിറാണ് കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള പാടത്ത് ജോലി ചെയ്യവേ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് കാശ്‌മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ വെടിവെച്ചുകൊന്ന മൂന്നാമത്തെ പോലീസ് ഉദ്യോഗസ്‌ഥനാണിത്.
Read Also: സമാധാനപരമായി പ്രതിഷേധിക്കൂ, പക്ഷെ നിർത്തരുത്; പ്രിയങ്ക ഗാന്ധി