ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിലര്‍ ഇപ്പോഴും പഞ്ചാബിലെ സമാധാനം തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. സംസ്‌ഥാനത്തെ മൂന്ന് കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും കെജ്‌രിവാള്‍ വ്യക്‌തമാക്കി.
“ആദ്യം ക്രൂരത, ഇപ്പോള്‍ സ്‌ഫോടനം. പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നു. എന്നാല്‍, പഞ്ചാബിലെ മൂന്ന് കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കും. സമാധാനത്തിന് വേണ്ടി നമ്മള്‍ക്ക് പരസ്‌പരം കൈകോര്‍ക്കാം. വാര്‍ത്ത കേട്ടതില്‍ ദുഃഖമുണ്ട്, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ”-കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു.
ഇന്ന് ഉച്ചയ്‌ക്ക് 12.30യോടെ ആയിരുന്നു സംഭവം. ജില്ലാ കോടതി കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്‌തമല്ല.
Read also: രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിക്ക് പരോൾ അനുവദിച്ചു