ന്യൂഡെൽഹി : സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ 5.30ഓടെയാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിതനായതിനെ തുടർന്ന് ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിന് പിന്നാലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 33 വയസായിരുന്നു.
ഡെൽഹിയിൽ മാദ്ധ്യമ പ്രവർത്തകനായാണ് ആശിഷ് ജോലി ചെയ്‌തിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്‌ഥാപനങ്ങളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ളിഷിലും പ്രവർത്തിച്ചിരുന്നു. ഡെൽഹിയിലെ ഗുഡ്‌ഗാവിലുള്ള മെഡാന്ത ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ആശിഷ് കഴിഞ്ഞ രണ്ടാഴ്‌ചയായി ഐസിയുവിൽ ആയിരുന്നു.
കോവിഡ് ബാധിതനായതിന് പിന്നാലെ രോഗം മൂർഛിച്ചതോടെ മൂന്നാമത്തെ ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡിന് ഒപ്പം തന്നെ അദ്ദേഹത്തിന് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. മകന് കോവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റെയ്നിലായിരുന്ന സീതാറാം യെച്ചൂരി പശ്‌ചിമ ബംഗാളിൽ ഉൾപ്പടെ തിരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
Read also : ‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി