‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ 6 മാക്‌സ്‌ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. ബുധനാഴ്‌ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രത്യേക സിറ്റിങ്ങിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ജനങ്ങളുടെ ജീവനെ കുറിച്ച് കേന്ദ്രത്തിന് ഒരു ചിന്തയുമില്ല എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ അവസ്‌ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ സർക്കാർ ചിന്തിക്കുന്നത് വ്യവസായത്തെ പറ്റിയാണ്. വ്യവസായികൾ പോലും സഹായിക്കാൻ മുന്നോട്ട് വരുമ്പോൾ മനുഷ്യ ജീവനെ കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നും കോടതി കുറ്റപ്പെടുത്തി. 1400ലേറെ കോവിഡ് രോഗികളുള്ള മാക്‌സ്‌ ആശുപത്രികളിൽ അടിയന്തരമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്‌റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശം ഉണ്ടായത്.

വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ പൂർണമായും വകമാറ്റിയാണെങ്കിൽ പോലും രോഗികൾക്ക് നൽകണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി. പൗരൻമാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കോടതി പെട്രോളിയം, ഉരുക്ക് വ്യവസായങ്ങൾക്ക് നൽകുന്ന ഓക്‌സിജൻ രോഗികൾക്കായി നൽകണമെന്നും നിർദ്ദേശിച്ചു. അടിയന്തരമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാക്‌സ്‌ ആശുപത്രി ഉടമകളായ ബാലാജി മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതിക്ക് തൃപ്‌തിയായില്ല. ഓക്‌സിജൻ സിലിണ്ടറുകൾ കൊണ്ടുവരുന്നത് പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിൽ വിമാനമാർഗം ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.

Also Read: ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE