സംരക്ഷിത സ്‌മാരകങ്ങളിലെ സന്ദര്‍ശകരുടെ പരിധി നീക്കം ചെയ്‌തതായി എഎസ്‌ഐ

By Staff Reporter, Malabar News
tajmahal_malabar news
താജ്‌മഹൽ
Ajwa Travels

ന്യൂഡെല്‍ഹി: സംരക്ഷിത സ്‌മാരകങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിന്റെ പരിധി നീക്കം ചെയ്‌തതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു. സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചാണ് തീരുമാനമെന്ന് സാംസ്‌കാരിക മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.

അതേസമയം ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ അതത് ജില്ലാ മജിസ്ട്രേറ്റുമായി ചര്‍ച്ച നടത്തിയ ശേഷം സ്‌മാരകങ്ങളില്‍ പ്രതിദിനം എത്തുന്ന സന്ദര്‍ശകരുടെ എണ്ണം ആര്‍ക്കിയോളജിസ്‌റ്റ് സൂപ്രണ്ടിന്(എസ്എ) തീരുമാനിക്കാമെന്നും പ്രസ്‌താവനയില്‍ പറയുന്നു.

കേന്ദ്ര പരിരക്ഷിത സ്‌മാരകങ്ങളിലേക്കും സൈറ്റുകളിലേക്കുമുള്ള സന്ദര്‍ശകരുടെ എണ്ണത്തിന്റെ പരിധി എഎസ്ഐ നീക്കം ചെയ്‌തിട്ടുണ്ട്. കൂടാതെ ക്യുആര്‍ കോഡിലും നെറ്റ്‌വര്‍ക്കിലും പ്രശ്‌നങ്ങളുള്ളിടത്ത് ഫിസിക്കല്‍ ടിക്കറ്റ് വില്‍പ്പന പുനരാരംഭിക്കാമെന്നും സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോ പുനരാരംഭിക്കാമെന്നും എസ്ഒപി വ്യക്‌തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയം, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിവ നേരത്തെ പുറപ്പെടുവിച്ച കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായി മാത്രമേ കേന്ദ്രീകൃതമായി സംരക്ഷിക്കപ്പെടുന്ന എല്ലാ സ്‌മാരകങ്ങളും തുറന്നു പ്രവര്‍ത്തിക്കൂ എന്നും മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാന/ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സാംസ്‌കാരിക മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Read Also: കോവിഡ്; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE