കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്.
2021ൽ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും തുടര്‍ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തുമെന്നും പ്രചാരണത്തിൽ യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി ഇന്ത്യയെ വിൽക്കുകയാണ്. അത് അനുവദിക്കാനാവില്ല. ആര് ജയിച്ചാലും ഞങ്ങൾ സർക്കാരുണ്ടാക്കും എന്നാണ് ബിജെപിയുടെ നിലപാട്. സംസ്‌കാരത്തെ നശിപ്പിക്കുകയും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുകയുമാണ് ബിജെപി ചെയ്യുന്നത് എന്നും യെച്ചൂരി ആരോപിച്ചു.
Entertainment News: ജയലളിതയായി കങ്കണ; ‘തലൈവി’ ട്രെയ്‌ലർ പുറത്ത്