ന്യൂഡെല്‍ഹി: 2022ല്‍ അഞ്ചു സംസ്‌ഥാനങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൃത്യസമയത്തു തന്നെ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. സമയത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്മീഷന്റെ ഉത്തരവാദിത്തം. ശേഷം വിജയിച്ചവരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നതുവരെ ഉത്തരവാദിത്തം നീളും. അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കും കമ്മീഷന്‍ സജ്‌ജമാണെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്‌ഥാനങ്ങളില്‍ മാര്‍ച്ചിലും യുപിയിൽ മെയ് മാസത്തിലുമാണ് നിലവിലുള്ള സഭയുടെ കാലാവധി അവസാനിക്കുക. കേരളം, പശ്‌ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഇക്കുറി തിരഞ്ഞെടുപ്പ് ഒരുമിച്ചു നടന്നിരുന്നു. ഈ അനുഭവം വെച്ചാകും 2022ലെ തിരഞ്ഞെടുപ്പ് നടത്തുക.
Read also: അനുവാദമില്ലാതെ ഹാനി ബാബുവിനെ ഡിസ്‌ചാർജ് ചെയ്യരുത്; മഹാരാഷ്‌ട്ര ഹൈക്കോടതി