മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ തങ്ങളുടെ അനുമതിയില്ലാതെ ഡിസ്‌ചാർജ് ചെയ്യരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെ കണ്ണിന് അണുബാധയും കോവിഡും ബാധിച്ച ഹാനി ബാബു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ചികിൽസയിലാണ്.
ഹാനി ബാബുവിന് ഇടക്കാല ജാമ്യം നല്‍കണമെന്നു കാട്ടി ഭാര്യ ജെന്നി റൊവേന നല്‍കിയ ഹരജിയില്‍ വ്യാഴാഴ്‌ച വാദം കേള്‍ക്കുന്നത് വരെ ഡിസ്‌ചാര്‍ജ് ചെയ്യരുതെന്നാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഹാനി ബാബുവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്.
Read also: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം