ലോകത്ത് 2.9 കോടി സ്‌ത്രീകളും പെണ്‍കുട്ടികളും ആധുനിക കാല അടിമകളായി ജീവിക്കുന്നെന്ന് ഐക്യരാഷ്‍ട്ര സംഘടന. 150 ഓളം രാജ്യങ്ങളിലെ ജനസംഖ്യയിലും കൂടുതലാണിത്. യു.എന്‍. ഏജന്‍സികളായ അന്താരാഷ്‍ട്ര തൊഴില്‍ സംഘടന, കുടിയേറ്റക്കാര്‍ക്കായി ഉള്ള അന്താരാഷ്‍ട്ര സംഘടന എന്നിവ അടിമത്ത വിരുദ്ധ പ്രസ്‌ഥാനം ‘വാക്ക് ഫ്രീ’ യുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ചരിത്രം കണ്ടതില്‍വച്ച് ഏറ്റവും കൂടുതല്‍ അടിമകള്‍ ഇക്കാലത്ത് ഉണ്ടെന്ന് വാക്ക് ഫ്രീ സഹ സ്‌ഥാപക ഗ്രേസ് ഫോറെസ്‌റ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 130 സ്‌ത്രീകളില്‍ ഒരാള്‍ എങ്കിലും നിര്‍ബന്ധിത വിവാഹം, തൊഴില്‍ എന്നിവയോ കടം വീട്ടാന്‍ നിര്‍ബന്ധിത വീട്ടു വേലയോ ചെയ്യേണ്ടി വരുന്നു. ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നവരില്‍ 99 ശതമാനവും, ഇഷ്‌ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്ക പെടുന്നവരില്‍ 84 ശതമാനവും, നിര്‍ബന്ധിത ജോലിയിലേക്ക് എത്തുന്നവരില്‍ 58 ശതമാനവും സ്‌ത്രീകള്‍ ആണെന്നും കണ്ടെത്തി.
സാമ്പത്തിക മേധാവിത്വത്തിലൂടെ വ്യക്‌തികളുടെ മൗലിക അവകാശങ്ങള്‍ ഒന്നൊന്നായി ഹനിക്കുന്ന ആധുനിക അടിമത്തം പലയിടത്തും ഏതാണ്ട് സാധാരണ പ്രതിഭാസം ആയിരിക്കുന്നു. യു.എന്നിന്റെ ‘എവരി വുമണ്‍ എവരി ചൈല്‍ഡ്’ പരിപാടിയുമായി ചേര്‍ന്ന് ആധുനിക അടിമത്തത്തിന് എതിരെ പ്രചരണം നടത്തുമെന്നും ഗ്രേസ് പറഞ്ഞു.
Read Also: പീഡനക്കേസിലെ പ്രതി സ്‌ഥാനാർത്ഥി; ചോദ്യം ചെയ്‌ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ചു