ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ട്രെയിന്‍ യാത്രക്കിടെ കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്‌റ്റിൽ. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി പോലീസ് വ്യക്‌തമാക്കി. മാർച്ച് 19നാണ് ഡെൽഹിയിൽ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന മലയാളികള്‍ ഉൾപ്പടെയുള്ള കന്യാസ്‍ത്രീകൾ അടക്കം നാല് പേര്‍ക്കെതിരെ ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്.
ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്‍ത്രീ വിദ്യാർഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്‍ത്രീയും മറ്റൊരു കന്യാസ്‍ത്രീയും കൂടി ഡെൽഹിയിൽ നിന്നും വരികയായിരുന്നു. വിദ്യാർഥികള്‍ സാധാരണ വസ്‌ത്രവും കന്യാസ്‍ത്രീകള്‍ സഭാവസ്‌ത്രത്തിലും ആയിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.
Also Read: ‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്