തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് പോലീസ് പറയുന്നു. മറ്റ് ബന്ധുക്കളോടും വിവരം തേടും. ഇതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്‌ഷൻ റിസോഴ്‌സ് സമിതിയ്‌ക്ക് പോലീസ് കത്തയച്ചു. 2020 ഒക്‌ടോബർ 19നും 25നും ഇടയിൽ ലഭിച്ച കുട്ടികളുടെ വിവരം നൽകണമെന്നാണ് ആവശ്യം.
അതേസമയം, കുഞ്ഞിനെ തിരിച്ചുകിട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ എസ് ചന്ദ്രന്റെ നിരാഹാര സമരം ഇന്ന് രാവിലെ ആരംഭിച്ചു. നീതിയ്‌ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് അനുപമയുടെ പ്രതികരണം. സമരം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യമന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ചിരുന്നു. സംഭവത്തിലെ കുറ്റക്കാർക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതിൽ സന്തോഷവും തൃപ്‌തിയുമുണ്ടെന്ന് അനുപമ പറയുന്നു.
Also Read: വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്