കോട്ടയം: പൂഞ്ഞാറിൽ കെഎസ്‌ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഈരാറ്റുപേട്ട പോലീസാണ് ഡ്രൈവർ ജയദീപിനെതിരെ കേസ് . ണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കെഎസ്‌ആർടിസിക്ക് 5.30 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് എഫ്‌ഐആർ.
സംഭവത്തിൽ സസ്‌പെൻഷനിലായ ജയദീപിന്റെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നു. മോട്ടോർ വാഹന വകുപ്പ് 184ആം വകുപ്പ് പ്രകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജയദീപനെ സസ്‌പെൻഡ് ചെയ്‌തത്. ഇതിന് പിന്നാലെ സസ്‌പെൻഷൻ നടപടിയെ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പരിഹസിച്ച് ഇയാൾ രംഗത്ത് വന്നിരുന്നു.
ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്‌ആർടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്‌ആർടിസി മാനേജ്‍മെന്റ് പറയുന്നത്.
Also Read: അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു