കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു.
കറുത്ത വസ്‌ത്രമണിഞ്ഞു പ്രതിഷേധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നാല് പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല കവാടത്തിനടുത്ത് വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡ് ഉൾപ്പടെ സ്‌ഥാപിച്ചിരുന്നു. ഐഡി കാർഡുകൾ പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കയറ്റി വിട്ടിരുന്നത്.
കറുപ്പ് വസ്‌ത്രമണിഞ്ഞു എത്തിയ വിദ്യാർഥികൾ ബാരിക്കേഡ് തകർത്ത് വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ പോലീസ് തടയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു സർവകലാശാലക്ക് പുറത്ത് യൂത്ത് കോൺഗ്രസ് സംഘടിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.
Most Read: ഏഷ്യാനെറ്റ് ന്യൂസ് അതിക്രമം; മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്