പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജ് നിയമസഭാ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ. പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. 729 വോട്ടർമാരാണ് ഇവിടെ ഉള്ളത്. എന്നാൽ, ഒരാൾ പോലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിൽ എത്തിയില്ലെന്ന് പോളിംഗ് ഓഫീസർമാർ പറഞ്ഞു.
Muzaffarpur: Villagers of Chulhai Bishunpur in Baruraj assembly constituency boycott elections alleging lack of development in the area
There’re 729 voters registered here. Not a single vote has been cast, so far, says an electoral officer at booth no.178#BiharElections2020 pic.twitter.com/JzENMw6JWJ
— ANI (@ANI) November 3, 2020
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) ഉൾപ്പെടെയുള്ളവർ മൽസരിക്കുന്ന മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതുന്നുണ്ട്. ഉച്ചക്ക് ഒരു മണി വരെ 32.82 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
Kerala News: മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു