മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നല്‍കുന്നുവെന്ന സംഘപരിവാര്‍ പ്രചാരണം തള്ളി ബിസിസിഐ. വിവാദത്തില്‍ വിശദീകരണവുമായി ട്രഷറര്‍ അരുണ്‍ ധൂമലമാണ് രംഗത്ത് വന്നത്. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് യാതൊരു പങ്കുമില്ലെന്നും ഇക്കാര്യം താരങ്ങളാണ് തീരുമാനിക്കുന്നതെന്നും അരുൺ വ്യക്‌തമാക്കി.
“താരങ്ങള്‍ക്ക് ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്‌ടമില്ലാത്തത് കഴിക്കേണ്ട. അതിനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്”- അദ്ദേഹം പറഞ്ഞു. നേരത്തെ ബിസിസിഐക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു.
കാണ്‍പൂരില്‍ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്‌റ്റിനുള്ള ഭക്ഷണ മെനുവില്‍ ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ വിഭവം ഏര്‍പ്പെടുത്തി എന്നായിരുന്നു പ്രചരണം. ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ടെന്ന സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട് പുറത്തുവന്നതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഇത്തരത്തിൽ പ്രചാരണം നടത്തിയത്.
Read also: സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണക്കെതിരെ എഫ്ഐആര്‍