‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; സംസ്‌ഥാനങ്ങൾ കേന്ദ്രഫണ്ട് ചെലവഴിച്ചത് പരസ്യങ്ങൾക്ക് വേണ്ടി

By News Desk, Malabar News
beti bachao beti padhao
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ (ബിബിബിപി) പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും സംസ്‌ഥാന സർക്കാരുകൾ ചെലവിട്ടത് പരസ്യങ്ങൾക്ക് വേണ്ടിയെന്ന് റിപ്പോർട്. ലോക്‌സഭയിൽ സ്‌ത്രീ ശാക്‌തീകരണത്തിനുള്ള പാർലമെന്ററി സമിതിയുടേതാണ് റിപ്പോർട്.

സ്‌ത്രീകളുടെ വിദ്യാഭ്യാസ ശാക്‌തീകരണത്തിനാണ് 2014 ഒക്‌ടോബറിൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നത്. അഞ്ച് വർഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോൾ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016നും 2019നും ഇടയിൽ സംസ്‌ഥാനങ്ങൾക്ക് നൽകിയ 446.72 കോടി രൂപയിൽ 78.91 ശതമാനം മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾക്കായാണ് ചെലവഴിച്ചതെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി എംപി ഹീന വിജയകുമാർ ഗവിത് ആണ് സമിതിയുടെ അധ്യക്ഷ. പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ വനിതാ ശിശുവികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മേഖലാതലത്തിലുമുള്ള ഇടപെടലുകൾക്കായി ആസൂത്രിത ചെലവ് വിഹിതത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമിതി കൂട്ടിച്ചേർത്തു.

പദ്ധതിക്ക് കീഴിലുള്ള മൊത്തം വിനിയോഗവും മോശമായിരുന്നു എന്നാണ് കണ്ടെത്തൽ. 2014- 15ൽ പദ്ധതിയുടെ തുടക്കം മുതൽ 2019-20 വരെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണെന്ന് സമിതി കണ്ടെത്തി. ഈ കാലയളവിൽ സംസ്‌ഥാനങ്ങൾക്ക് 622.48 കോടി രൂപ അനുവദിച്ചു. എന്നാൽ, ഫണ്ടിന്റെ 25.13 ശതമാനം അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചെലവഴിച്ചത്.

Also Read: പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരം; വീണ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE