ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്‌മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്‌ജീകരണങ്ങളാണ് സത്യപ്രതിജ്‌ഞ ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്.
ഭഗത് സിംഗിന്റെ ജൻമദേശമായ ഖത്കർ കലാനിൽ നടക്കുന്ന ചടങ്ങിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. ഡെൽഹിക്ക് പുറമേ ആം ആദ്‌മി പാർട്ടി അധികാരത്തിൽ എത്തുന്ന ഏക സംസ്‌ഥാനമാണ് പഞ്ചാബ്.
സത്യപ്രതിജ്‌ഞ ചടങ്ങിനായി 150 ഏക്കർ ഗോതമ്പ് പാടം താൽക്കാലികമായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഏക്കർ ഒന്നിന് 45,000 രൂപ കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയാണ് ഇത്രയും ഭൂമി താൽക്കാലികമായി ഏറ്റെടുത്തിരിക്കുന്നത്.
Read Also: കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ